മലയാളസിനിമ #ലേലം ഫിലിമിലെ
ഏറ്റവും ഹൃദ്യമായ സീന്‍ , ഈ
ഒറ്റ സ്റ്റില്‍ കണ്ടാല്‍
മതി ഈ സീന്‍
മുഴുവനും ഓര്‍മയില്‍
വരാന്‍..
"ഒന്നുമില്ലച്ചായ,
വെറുതെ ഓർത്തു പോയതാ
...എന്റെ ഉമ്മാടെ മുഷിഞ്ഞ കാച്ചീടെ
തുമ്പും പിടിച്ച് ആദ്യമായിട്ട് ഇവിടുത്തെ
അന്നദാന പുരേല് , ഇലയുടെ മുൻപിൽ
വന്നിരുന്ന ദിവസം .അപ്പച്ചന്റെ വിരലേൽ
തൂങ്ങിപ്പിടിച് അന്നിച്ചായനും വന്നു വിളംബിതരാൻ.....
കൂട്ടത്തിൽ ഇവനും ..അപ്പനും അമ്മേം
ഒന്നും ഇല്ലാത്തവൻ ആണെങ്കിലും
ഇച്ചായന്റെ വാലേൽ പിടിച്ച്
നടക്കുമ്പോ ഒരു കൂടപ്പിറപ്പിന്റെ
ഗമയാരുന്നു ഇവന് ....അല്ലേട ......"
"നീയെന്നതിനാ
ഇപ്പൊ ഇതൊക്കെ ?"
"വെറുതെ
ഓർക്കുവ ഇച്ചായാ ..ഒരു ദിവസം
കടതിണ്ണ്ല് , ഉറക്കത്തില്
ഞെട്ടി ഉണരുമ്പോ ,ദെ
എന്നെ ഇങ്ങനെ പിടിച്ച്
ഞെരിക്കുവ എന്റെ ഉമ്മ.
..അപസ്മാരം കൂടിയിട്ട് ..പേടിച്ചു കണ്ണുപൂട്ടി
ഞാൻ മിണ്ടാതെ കിടന്നു
..നേരം വെളുക്കുമ്പോ കെട്ടിപ്പിടിച്ച്
കിടന്നിരുന്ന എന്റെ ഉമ്മാടെ
കയ്യും കാലും ഒക്കെ
ഇങ്ങനെ തണുത്ത വിറങ്ങലിച്ച്
... ആരൊക്കെയോ ചേർന്ന് ഉമ്മാടെ മയ്യത്ത്
എടുത്തോണ്ട് പോയിക്കഴിഞ്ഞപ്പോൾ പിന്നെ ഞാൻ ഒറ്റക്ക്
....അന്ന് ഒരേ ഒരു
വഴിയെ അറിയുമായിരുന്നുള്ളൂ എനിക്ക്
.. ഏതു നേരത്ത് വന്നു
കേറിയാലും ഇല നിറച്ച
ആഹാരം വിളമ്പി തരുന്ന
ഈ വലിയ വീട്ടിലേക്കുള്ള
വഴി ....അന്ന് ഞാൻ
അന്നദാന പുരയില് വന്നിരുന്നു നിലവിളിച്ചപ്പോൾ
,ഇറങ്ങി വന്നത് ഇച്ചായനാ.. കരയണ്ടാടാന്നു
പറഞ്ഞു കയ്യിലിരുന്ന കളിപ്പാട്ടം
എനിക്ക് തന്നു .. അന്ന് മുതൽ
തുടങ്ങിയതല്ലേ ഇച്ചായ ഇങ്ങനെ നിഴല്
പോലെ കൂടെ നടക്കാൻ...
..എന്നിട്ടും.........................
എനിക്കറിയാം ഇച്ചായ ..എല്ലാം ഞങ്ങളെ
ഏൽപ്പിച്ചിട്ട് പിന്മാറുവെന്ന് പറയുമ്പോ .. എന്നേം ഇവനേം
ഒക്കെ ആര്ക്കും പിടിക്കാൻ
പറ്റത്ര ദൂരത്ത് സേഫ് ആയിട്ട്
മാറ്റി നിർത്തണം .. എന്നിട്ട്
ഒറ്റക്ക് കണക്കു തീർക്കണം ഇച്ചായന്
.. അന്നിച്ചായൻ പറഞ്ഞില്ലേ കടയാടികളോട് ... നിയമതിന്റെം
കോടതീടെം ഒക്കെ പുറത്ത്
വെച്ച് തീർത്തോളം എന്ന്
..അതൊറ്റക്ക് അങ്ങ് തീർക്കാന
ഇച്ചായന്റെ പുറപ്പാട് അല്ലെ ? ഇല്ലിച്ചായ
...അപ്പച്ചന്റെ പേരിലുള്ള കണക്കു തീര്ക്കാൻ
ഇച്ചായനെ തനിച്ചു വിടില്ല ഞങ്ങള്
...അവസാനം വരെ കൂടെ
തന്നെ കാണും.. ഞാനും
...ധാ ഇവനും.. "