Arram Thamburaan

👉 ശംഭോ മഹാദേവാ. മോളൂ, ഈ ബോംബെ എന്ന് കേട്ടിട്ടുണ്ടോ? ബോംബെ? ഇപ്പോ മുംബൈ എന്ന് പറയും. അവിടത്തെ ചേരികൾ, സ്ലംസ്, ലോകപ്രസിദ്ധാ. മോഷ്ടാക്കളും പിടിച്ചു പറിക്കാരും ഗുണ്ടകളും കൊള്ളക്കാരും ഒക്കെയുള്ള ധാരാവിയിലെ ഒരു ചേരി, ഈ ഞാൻ ഒരൊറ്റ രാത്രികൊണ്ട്‌ ഒഴിപ്പിച്ചിട്ടുണ്ട്. ഒരൊറ്റ രാത്രികൊണ്ട്‌. ആ എന്നെ സംബന്ധിച്ചിടത്തോളം കുട്ടിയെയും കാർന്നവരെയും ഇറക്കിവിട്കാ എന്ന് പറയുന്നത്, പൂ പറിക്കുന്ന പോലുള്ള ഈസിയായുള്ള ഒരു ജോലിയാണ്.

👉 ഏയ്, എന്നല്ല. പൊളിക്കണം. അതിപ്പോ എങ്ങനെ വേണന്നാണ്. ബോംബ് വച്ച് തകർത്താലോ എന്നൊരു ആലോചന വരണണ്ട്. ഇപ്പഴത്തെ ലേബർ ചാർജ് ഭയങ്കരല്ലേ? ബോംബാണെങ്കിൽ ഈസിയാണ്. മലപ്പുറത്ത് സാധനം കിട്ടും. വേറൊരു ഐഡിയ, പുരയ്ക്കു തീകൊടുത്താലോന്ന്. അപ്പോ കത്തുന്ന പുരയിൽ നിന്ന് കഴുക്കോലൂരുക, പുര കത്തുമ്പോൾ വാഴ നടുക എന്നീ കലാപരിപാടികൾ പൊതുജനങ്ങൾക്കായി കാഴ്ചവയ്ക്കാം. അല്ല, വേറെ സജഷൻസ് വല്ലോം ഉണ്ടെങ്കിൽ പറയാം.

👉 ആകാശത്തിനു ചുവട്ടിലെ ഏതു മണ്ണും നാടും ജഗന്നാഥനു സമമാണ്. പിന്നിൽ നിന്നും മുന്നിൽ നിന്നും ഒരു തുണയുടെ ബലം എനിക്ക് ആവശ്യം വരില്ല. തകർക്കാൻ എന്തും എളുപ്പമാണ്, കെട്ടിയുയർത്താനാണു പാട്. ഒന്നും തകർക്കാൻ എന്നെ വല്ലാതെ പ്രേരിപ്പിക്കരുത്. അതാർക്കും നന്നാവില്ല. ഒരറ്റത്തു നിന്ന് പൊളിക്കാൻ തുടങ്ങിയാൽ, ഞാൻ നിർത്തില്ല. പൊളിച്ചടുക്കും പലതും. എന്റെ ഉള്ളിൽ ഞാൻ തന്നെ ചങ്ങലക്കിട്ടു കിടത്തിയ മറ്റൊരു ജഗന്നാഥനുണ്ട്. മുറിവേറ്റ മൃഗം. അതിനെ പുറത്തുകൊണ്ടുവരാൻ ശ്രമിക്കരുത്. ശ്രമിക്കുന്നത്, അവരവരുടെ കുഴി കുത്തലായി തീരും. ആജ്ഞകളുടെ വാറോലകളുമായി ഇനിയാരും പുഴ കടന്ന് കണിമംഗലത്തേക്കു വരണമെന്നില്ല. മനസ്സിലായെങ്കിൽ പോവാം.

👉 സംഗീതം. അറിയും തോറും അകലം കൂടുന്ന മഹാസാഗരം. അലഞ്ഞിട്ടുണ്ട്, അതും തേടി. നിലാവിൽ യമുനയുടെ കരയിൽ നക്ഷത്രമെണ്ണിക്കിടന്നവനു ഒരു വെളിപാടുണ്ടാകുന്നു. എന്താ? ഗ്വാളിയറിലേക്കു വച്ചുപിടിക്കാൻ. എന്തിനാ? ഹിന്ദുസ്താനി സംഗീതം പഠിക്കണം. ഗ്വാളിയർ ഘരാനാ മാജിക് പീക്കോക്കിനെ കുറിച്ചറിയാൻ ചെന്നുപെട്ടത് ഒരു പഴയ സിംഹത്തിന്റെ മടയിൽ. ഉസ്താദ് ബാദുഷാ ഖാൻ. മൂപ്പരു നല്ല ഫിറ്റാ. എന്താ സംഭവം? നല്ല എ ക്ലാസ്സ് ഭാംഗ്. ആവശ്യം അറിയിച്ചു. ദക്ഷിണ വയ്ക്കാൻ പറഞ്ഞു. ഊരുതെണ്ടിയുടെ ഓട്ടക്കീശയിൽ എന്താ ഉള്ളത്? ഒന്നുമില്ല. സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ച അമ്മയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ദർബാർ രാഗത്തിൽ ഒരു സാധനങ്ങട് അലക്കി. പാടി മുഴുവിക്കാൻ വിട്ടില്ല. ഇങ്ങനങ്ങോട്ട് ചേർത്തങ്ങട് പിടിച്ചു. ഉസ്താദ് ഫ്ലാറ്റ്. പിന്നെ ഹൃദയത്തിൽ സംഗീതവും സിരകളിൽ ഭാംഗുമായി കാലം ഒരുപാട്. ഒടുവിൽ ഒരുനാൾ ഗുരുവിന്റെ ഖബറിൽ ഒരുപിടി പച്ചമണ്ണ് വാരിയിട്ട് യാത്ര തുടർന്നു. ഇന്നും തീരാത്ത പ്രവാസം. സഫറോൻ കി സിന്ദഗീ ജോ കഭി നഹി ഖതം ഹോ ജാത്തി ഹേ. ശംഭോ മഹാദേവാ.

👉 ചോദ്യം നമ്പർ ഒന്ന് ഞാനാരാണെന്ന്... ഉത്തരമില്ല തമ്പുരാൻ. മനുഷ്യൻ മഹാജ്ഞാനത്തിന്റെ കൈലാസം കയറുമ്പോഴും അവന്റെ ഉള്ളിൽ ഉത്തരം കിട്ടാതെ മുഴങ്ങുന്ന ചോദ്യം. ബുദ്ധനും ശങ്കരനും, അവരും തേടിയതും ഇതേ ചോദ്യത്തിനുത്തരം. ഞാൻ ആര്? അവരും അറിഞ്ഞില്ല. അതിനുത്തരം തേടാനുള്ള നിയോഗമാണ് തമ്പുരാൻ ഓരോ മനുഷ്യ ജന്മത്തിന്റെയും.

👉 കൈ വിട്ട ആയുധം, വാ വിട്ട വാക്ക്. രണ്ടും തിരിച്ചെടുക്കാനാവില്ല. ഓർക്കണം, ഓർത്താൽ നന്ന്.

👉 തമ്പുരാൻ എന്ന് വിളിച്ച അതേ നാവുകൊണ്ട് തന്നെ ചെറ്റേ എന്ന് വിളിക്കേണ്ടി വന്നതിൽ മനസ്പാതമുണ്ട്. എടോ, അപ്പൻ എന്ന് പേരുള്ള തേർഡ് റേറ്റ് ചെറ്റേ, താനാരാടോ? നാട്ടുരാജാവോ? തന്റെ ഈ കളരിയും മർമ്മവിദ്യയും തരികിട നമ്പറുമെല്ലാം ചെലവാവും, ഇവിടത്തെ ഈ പാവം ജനങ്ങളുടെയടുത്ത്. ഇത് ആള് വേറെയാ. കളി ഒരുപാട് കണ്ടവനാ ഞാൻ. കൊടിയേറ്റ് നടത്തിയെങ്കിൽ ഉത്സവം ജഗന്നാഥൻ നടത്തും. തന്റെ അറയിലോ അപ്പൂപ്പന്റെ കുഴിമാടത്തിന്നുള്ളിലോ വച്ചിട്ടുള്ള തിരുവാഭരണത്തിന്റെ ആമാടപ്പെട്ടി താൻ കൊണ്ടുവന്നു തരും. പുഴക്കരയിലെ വട്ടത്തറയിൽ ഞാൻ തന്നെ വരുത്തും. ഇതിനിടയിൽ അറിയാവുന്ന നാറിയ കളികളെല്ലാം താൻ കളിക്കുമെന്നെനിക്കറിയാം. പക്ഷേ മറക്കണ്ട... ഒന്നും നടന്നില്ലെങ്കിൽ തന്നെ പച്ചയ്ക്ക് കൊളുത്തിയിട്ടേ ജഗന്നാഥൻ ഈ മണ്ണ് വിട്ട് പോകൂ.

Ennu Ninte Moideen

" എന്നിലെ എല്ലിന്നാല് പടച്ച പെണ്ണെ....
മുക്കത്തിലെ മണ്ണിലായി പിറന്ന പെണ്ണെ....

എന്നില്ലേ റൂഹിന്റെ പകുതിയല്ലെ... 
എന്നിലെ നൂരായി നീ നിറഞ്ഞതല്ലേ...
എന്നിലെ വെളിച്ചവും നീയെ.... 
മുത്തായി മിന്നണ മാലയല്ലേ.... 
എന്നില്ലേ ഇഷ്ക്കിന്റെ നൂറെ...
രും കാണാ ഒളിയും നീയെ...

എന്റെ കിത്താബിലെ പെണ്ണെ...

എന്റെ കിത്താബിലെ പെണ്ണെ...



RamjiRaoSpeaking

ഡാ.. ഗോപാലകൃഷ്ണാ.. നീയെന്താ കഞ്ഞി വെക്കാതിരുന്നത്..
മനസ്സില്ല..
അതെന്താ നിനക്ക് മനസ്സില്ലാത്തെ..
വന്നിട്ടുണ്ടല്ലോ പുതിയ ഒരുത്തന്‍.. അവനെ കൊണ്ട് വെപ്പിക്കണം..
അത് ശരിയാണല്ലോ.. അവനാകുമ്പോ മാസം കൃത്യായിട്ടു വാടകയും തരും , കഞ്ഞീം വെക്കും..
അത് കൊള്ളാം..
അപ്പൊ നിനക്കിവിടെ പണിയൊന്നും ഇല്ല, അല്ലെ..
..
നാളെ എന്ത്ആഴ്ചയാ..
നാളെ വെള്ളി..
നല്ല ദിവസാണല്ലോ.. നീയൊരു കാര്യം ചെയ്യ്.. ഉടുപ്പൊക്കെ എടുത്തു പെട്ടിടെ ഉള്ളിലാക്കീട്ടു കാലത്ത് തന്നെ സ്ഥലം കാലിയാക്ക്..



കഞ്ഞി വെക്കാം.. പക്ഷെ ചമ്മന്തി അരയ്ക്കാനൊന്നും എന്നെ കിട്ടില്ല..
വേണ്ട.. എന്തെങ്കിലും നിസ്സാരായിട്ടു തേങ്ങ അരച്ചൊരു കൂട്ടാന്വെച്ചാല്മതി..
അങ്ങനെ വഴിക്ക് വന്നാല്എല്ലാര്ക്കും കൊള്ളാം..

സിനിമയിലെ ഏറ്റവും ചിരിപ്പിക്കുന്ന ഒരു രംഗമാണിത്..
ഗോപാലകൃഷ്ണ എന്ന് വിളിക്കുമ്പോള്ഉള്ള ഇന്നച്ചന്റെ ഭാവം..
അത് കൊള്ളാം, എന്നൊക്കെ പറയുമ്പോള്ഉള്ള മുകെഷേട്ടന്റെ എക്സ്പ്രഷന്സ്..
സീനിന്റെ അവസാനം തേങ്ങ അരച്ച് കൂട്ടാന്വെക്കാന്മത്തായി ചേട്ടന്പറയുന്നുണ്ട്.. സമയത്ത് നൈസ് ആയിട്ട് ചിരിച്ചു കൊണ്ട് ഉള്ളിലുള്ള ദേഷ്യം ഇന്നച്ചന്കാണിക്കുന്ന ഒരു ഷോട്ട് ഉണ്ട്..

അസാധ്യ എക്സ്പ്രഷന്സ് ആണ് അതൊക്കെ.

D-Company (വരാൽ ജെയ്സൺ)

മലയാളസിനിമ  ഡി-കമ്പനി (Malayalam Movie D-Company ജയസൂര്യ വരാൽ ജെയ്സൺ 




''നീയെന്റെ തണ്ടിയല്ലാ, പക്ഷെ മ്മളെ വേലായേട്ടന്റെ മോളൂട്ടിക്ക് ഒരു വെഷമണ്ടായ മ്മക്ക് എടപെടാതിരിക്കാൻ പറ്റില്യ.....

കാര്യം റേഗിങ്ങൊക്കെ മ്മളും ചെയ്തിട്ടുണ്ട് , ന്ന് വെച്ച് ഇത്തിരിയില്ലാത്ത കിടാവിന്റെ പാവാട പൊക്കണം, തുണീമെ ഇള്ള പുള്ളി കാണണംന്നൊക്കെ പറയണത് ന്തൂട്ട് റേഗിങ്ങാടാ മൂരി.....

സീനീയേഴ്സാണ് റേഗ്ഗിങ്ങാണെന്നൊക്കെ പറഞ്ഞ് ഇവട കെടന്ന് വെരകിയാ, നിന്റെ ***** ഖണ്ടിക്കും ഞാൻ..

കാര്യം മ്മള് മൂന്നാളൊള്ളൂന്ന് വെച്ച് മേത്ത് തൊടാണെങ്കി തീർക്കണം, ഇത്തിരി ശ്വാസം ഇന്റെ തോണ്ടേമേ നിർത്ത്യാ നിന്റെയൊക്കെ വീട്ടി കേറി പണിയും, കൂടുoബടക്കം...

ജയസണാ പറയണേ..കേട്ട് കാണും ''വരാൽ ജെയ്സൺ''

Heart Touching Scene From Malayala Movie Lelam

മലയാളസിനിമ   #ലേലം ഫിലിമിലെ ഏറ്റവും ഹൃദ്യമായ സീന്‍ , ഒറ്റ സ്റ്റില്കണ്ടാല്മതി സീന്മുഴുവനും ഓര്മയില്വരാന്‍..


"ഒന്നുമില്ലച്ചായ, വെറുതെ ഓർത്തു പോയതാ ...എന്റെ ഉമ്മാടെ മുഷിഞ്ഞ കാച്ചീടെ തുമ്പും പിടിച്ച് ആദ്യമായിട്ട് ഇവിടുത്തെ അന്നദാന പുരേല് , ഇലയുടെ മുൻപിൽ വന്നിരുന്ന ദിവസം .അപ്പച്ചന്റെ വിരലേൽ തൂങ്ങിപ്പിടിച് അന്നിച്ചായനും വന്നു വിളംബിതരാൻ..... കൂട്ടത്തിൽ ഇവനും ..അപ്പനും അമ്മേം ഒന്നും ഇല്ലാത്തവൻ ആണെങ്കിലും ഇച്ചായന്റെ വാലേൽ പിടിച്ച് നടക്കുമ്പോ ഒരു കൂടപ്പിറപ്പിന്റെ ഗമയാരുന്നു ഇവന് ....അല്ലേട ......"

"നീയെന്നതിനാ ഇപ്പൊ ഇതൊക്കെ ?"


"വെറുതെ ഓർക്കുവ ഇച്ചായാ ..ഒരു ദിവസം കടതിണ്ണ്ല് , ഉറക്കത്തില് ഞെട്ടി ഉണരുമ്പോ ,ദെ എന്നെ ഇങ്ങനെ പിടിച്ച് ഞെരിക്കുവ എന്റെ ഉമ്മ. ..അപസ്മാരം കൂടിയിട്ട് ..പേടിച്ചു കണ്ണുപൂട്ടി ഞാൻ മിണ്ടാതെ കിടന്നു ..നേരം വെളുക്കുമ്പോ കെട്ടിപ്പിടിച്ച് കിടന്നിരുന്ന എന്റെ ഉമ്മാടെ കയ്യും കാലും ഒക്കെ ഇങ്ങനെ തണുത്ത വിറങ്ങലിച്ച് ... ആരൊക്കെയോ ചേർന്ന് ഉമ്മാടെ മയ്യത്ത് എടുത്തോണ്ട് പോയിക്കഴിഞ്ഞപ്പോൾ പിന്നെ ഞാൻ ഒറ്റക്ക് ....അന്ന് ഒരേ ഒരു വഴിയെ അറിയുമായിരുന്നുള്ളൂ എനിക്ക് .. ഏതു നേരത്ത് വന്നു കേറിയാലും ഇല നിറച്ച ആഹാരം വിളമ്പി തരുന്ന വലിയ വീട്ടിലേക്കുള്ള വഴി ....അന്ന് ഞാൻ അന്നദാന പുരയില് വന്നിരുന്നു നിലവിളിച്ചപ്പോൾ ,ഇറങ്ങി വന്നത് ഇച്ചായനാ.. കരയണ്ടാടാന്നു പറഞ്ഞു കയ്യിലിരുന്ന കളിപ്പാട്ടം എനിക്ക് തന്നു .. അന്ന് മുതൽ തുടങ്ങിയതല്ലേ ഇച്ചായ ഇങ്ങനെ നിഴല് പോലെ കൂടെ നടക്കാൻ... ..എന്നിട്ടും......................... എനിക്കറിയാം ഇച്ചായ ..എല്ലാം ഞങ്ങളെ ഏൽപ്പിച്ചിട്ട് പിന്മാറുവെന്ന് പറയുമ്പോ .. എന്നേം ഇവനേം ഒക്കെ ആര്ക്കും പിടിക്കാൻ പറ്റത്ര ദൂരത്ത് സേഫ് ആയിട്ട് മാറ്റി നിർത്തണം .. എന്നിട്ട് ഒറ്റക്ക് കണക്കു തീർക്കണം ഇച്ചായന് .. അന്നിച്ചായൻ പറഞ്ഞില്ലേ കടയാടികളോട് ... നിയമതിന്റെം കോടതീടെം ഒക്കെ പുറത്ത് വെച്ച് തീർത്തോളം എന്ന് ..അതൊറ്റക്ക് അങ്ങ് തീർക്കാന ഇച്ചായന്റെ പുറപ്പാട് അല്ലെ ? ഇല്ലിച്ചായ ...അപ്പച്ചന്റെ പേരിലുള്ള കണക്കു തീര്ക്കാൻ ഇച്ചായനെ തനിച്ചു വിടില്ല ഞങ്ങള് ...അവസാനം വരെ കൂടെ തന്നെ കാണും.. ഞാനും ...ധാ ഇവനും.. "

Nadodikattu_Dasanum_Vijayanum

എന്റെ കഷ്ടകാലത്തിനാ ആ സമയത്ത് വീലിന്റെ കാറ്റഴിച്ചു വിട്ടത് "
"നീ അപ്പൊ അങ്ങനെ ചെയ്തത് നന്നായി, അല്ലെങ്കിൽ ഈ കേസിൽ ഞാൻ ഒറ്റപ്പെട്ടു പോയേനെ. "



Aye Auto

"പേരെന്താ?""ശ്രീ കൃഷ്ണൻ "
"ഓട്ടോയുടെ പേരല്ല, തന്റെ പേരാ ചോദിച്ചത് "
"ഓട്ടോയുടെ പേര് തന്നെയാണ് സാർ എനിക്കും"
"അതെന്താ നിങ്ങൾ ഇരട്ടപെറ്റതാണോ? "
"ഓർമ്മയില്ല സാർ."